Tuesday 19 November 2019

കവിത

*പ്രളയാനന്തരം  **   (കവിത)


വാനിൽ സൗവർണ്ണധൂളികൾ ..താരക
ദീപജാലങ്ങളെ കണ്ടു  നിൽക്കവേ 
ദൂരെയെങ്ങോ മറയുന്ന മിന്നലിൽ 
ധ്വനിമുഴക്കിയ രികിലെത്തുന്നവോ

കുളിരുപോലെ ചിതറുന്ന തുള്ളികൾ 
കരളിലാകെ നിറയ്ക്കുന്നു കൗതുകം
ഒരു നനുത്ത മഴത്തുള്ളിയായി നീ ഇരവിലെത്തിയെൻ  ജാലകവാതിലിൽ 

എൻറെ രക്തവും മാംസവും ജീവൻറെ -
യുപ്പുമെന്നിൽ  നിറച്ചു തരുന്നവൾ 
പുഴയൊരോർമ്മ..., നിറയുന്ന 
സ്നേഹവും
 കനിവുമെന്നിൽ പകർന്നു തരുന്നവൾ

 മാരി പെയ്തു നിറഞ്ഞ പമ്പാനദി
 തേടിയെത്തിയെൻ ഉമ്മറവാതിലിൽ
 ഇന്നു നീയെൻറെ ജാലകവാതിലിൽ ആരെയാവാം തിരയുന്നതങ്ങനെ...?

ഒടുവിൽ എന്തേപിണക്കമായോ സഖീ 
രൌദ്രമാടിത്തിമർക്കുകയാവുമോ 
മരണ കാഹളം നീമുഴക്കീടവേ 
മനമുരുകി ശപിച്ചു പോകുന്നിതാ.....